Wednesday, June 6, 2018

ഇസ്രായേലിനോട് സൌഹൃദ മത്സരം കളിക്കില്ല , അര്‍ജന്റിനക്ക് പലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ നന്ദി പ്രകടനം.


ഈ മാസം പത്താം തിയ്യതി ഞാറായിച്ച നടക്കേണ്ട അര്‍ജന്റിന ഇസ്രയേല്‍ മത്സരം അര്‍ജന്റിന ഒഴിവാക്കി. ലയണല്‍ മെസ്സിക്കെതിര ആക്രമണ ഭീഷണി ഉള്ളത് കൊണ്ടായിരുന്നു മത്സരം ഉപേക്ഷിച്ചത്. മത്സരം ഉപേക്ഷിച്ച അര്‍ജന്റീനയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പലസ്തീന്‍ ഫുട്ബോളിന്‍റെ തലവന്‍ ജിബ്രില്‍ റജൌബ് രംഗത്തെത്തി. അര്‍ജന്റീനയുടെ തീരുമാനം ശരിയായ പാഥയില്‍ എന്നായിരുന്നു അദ്ധേഹം പറഞ്ഞത്.

ലോക കപ്പിന് മുന്നോടിയായി അര്‍ജന്റീനയുടെ പ്രദര്‍ശന മത്സരം എന്ന് അറിയപ്പെട്ട ഈ കളി ജറുസലേം ആണ് നടക്കേണ്ടിയിരുന്നത്.  മത്സരം ഉപേക്ഷിക്കാന്‍ കാരണക്കാരന്‍ പലസ്തീന്‍ ഫുട്ബോള്‍ ഹെഡ് ജിബ്രില്‍ റജൌബ് ആണെന്നായിരുന്നു വാദം.


ഇസ്രയേല്‍ ജറുസലേം പിടിച്ചെടുത്തത്തിന്‍റെ എഴുപതാം വാര്‍ഷികത്തിന്‍റെ ദിവസത്തിലായിരുന്നു മത്സരം. എന്നാല്‍ മത്സരം താങ്ങളോടുള്ള വെല്ലുവിളി  ആണെന്ന് ആരോപിച്ച് പലസ്തീനില്‍ പ്രധിഷേധങ്ങള്‍ നടന്നിരുന്നു. എന്നാല്‍ മത്സരം ഉപേക്ഷിച്ചതറിഞ്ഞതോടെ  പലസ്തീനില്‍ സന്തോഷ പ്രകടനങ്ങള്‍ നടന്നു. ഇസ്രായേലിനു കനത്ത തിരിച്ചടി തന്നെയായിരുന്നു ഇത്. പക്ഷെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലന്നും അര്‍ജന്റിനന്‍ ഫുട്ബോള്‍ അസോ'സിയേഷനുമായി കാര്യങ്ങള്‍ സംസാരിച്ച് വരുകയാണെന്നായിരുന്നു ഇസ്രേലിന്‍റെ വിശദീകരണം.

No comments:

Post a Comment